Tuesday, November 30, 2010

കലോത്സവവും രക്ഷിതാക്കളും-ഗോകുല്‍

കലോത്സവവും രക്ഷിതാക്കളും
ഗോകുല്‍
കലോത്സവനാളുകള്‍ സമാഗതമാകുന്നു. ആട്ടവും പാട്ടും വര്‍ണ്ണപ്പകിട്ടുമായി കലയുടെ അനേകദിനരാത്രങ്ങള്‍ സമാഗതമാവുകയാണ്. ഭഗീരഥപ്രയത്നം തന്നെ നടത്തി സംസ്ഥാന കലോത്സവത്തിന് ടിക്കറ്റ് നേടുന്നവരും

Monday, November 29, 2010

മായാത്ത ഓര്‍മകള്‍-നവ്യ.എന്‍.വി

മായാത്ത ഓര്‍മകള്‍-
നവ്യ.എന്‍.വി
 അത് ഒരു അവധിക്കാലമായിരുന്നു. അച്ഛന്റെ തറവാട്ടില്‍ ഞങ്ങളെല്ലാം ഒത്തുകൂടി. ഞാനും ചേട്ടനും അച്ഛന്റെ പെങ്ങളുടെ രണ്ടുമക്കളും. അങ്ങനെ എല്ലാവരും. ഞങ്ങള്‍ വന്നതറിഞ്ഞ് അയല്‍പക്കത്തെ കുട്ടികളെല്ലാം ഒത്തുകൂടി. ആകപ്പാടെ നല്ല രസം. കാക്കക്കൂട്ടില്‍ കല്ലിട്ടപ്രതീതിയാണ് ആസമയത്ത്ഞങ്ങളടെ തറവാട്ടില്‍. കുട്ികളും അച്ഛനും അമ്മയും അച്ഛമ്മയും അമ്മാവന്‍മാരും ഇളയച്ഛനും അമ്മാവന്മാരും. ആകെക്കൂടെ ഒരു ജാഥയ്ക്കുള്ള ജനങ്ങളുണ്ട്. 
ഞങ്ങള്‍ കുട്ടികള്‍ റത്തുവെള്ളകീറും മുമ്പേ ഉണരും. പാടത്തും പറമ്പിലും ചുറ്റിത്തിരിഞ്ഞ് സന്ധ്യയ്ക്കു വീട്ടില്‍ എണ്ണം കൊടുക്കും. അങ്ങനെയിരിക്കെ ഒരുദിവസം ഞങ്ങളെല്ലാവരും ഊരുചുറ്റി വീട്ടനടുത്തുള്ള ഒരു മുത്തശ്ശിയുടെ വീട്ടിലേക്കുപോയി. അവിടുത്തെ പറമ്പില്‍ നിറയെ മാങ്ങകളുണ്ട്. ആ മാങ്ങകള്‍ കാണുമ്പോള്‍കപ്പലോടിക്കത്തക്കവണ്ണം വായില്‍ വെള്ളം നിറയും. ആ മാങ്ങകള്‍ ഞങ്ങളെ നോക്കി അഹങ്കാരത്തോടെ ഒന്നു ചിരിച്ചു.അതു കണ്ടപ്പോള്‍ ഞങ്ങളുടെ ടീമിലെ പ്രായം കൊണ്ട് മൂത്തതും രൂപം കൊണ്ട് ഞങ്ങളില്‍ ഇളയവനുമായ ഒരു ചേട്ടന്‍ മാവിന്‍ മുകളില്‍ കയറി  ആ അഹങ്കാരികളായ മാങ്ങകളെ ഒന്നു പതുക്കെ തലോടി. അങ്ങനെ ഞങ്ങളെ നോക്കി ചിരിച്ച മാങ്ങകളെ ഞങ്ങളെല്ലാവരും മെല്ലെമെല്ലെ ഇല്ലാതാക്കാന്‍ തുടങ്ങി. അപ്പോള്‍ അതാ...വരുന്നു ഞങ്ങളുടെ ശബ്ദം കേട്ട് മുത്തശ്ശി. ഞങ്ങളെ കയ്യോടെ പിടികൂടി. ദിവസം ഒരുപ്രാവശ്യമെങ്കിലും മുത്തശ്ശിയുടെ വഴക്കുകേള്‍ക്കാതെ ഞങ്ങള്‍ കുട്ടികള്‍ക്ക് ഉറങ്ങാന്‍ പറ്റില്ല. അങ്ങനെ പതിവുപോലെ ഇന്നും അതുകേട്ടു. മുത്തശ്ശിയുടെ വഴക്ക് അതുവഴിവന്ന ഇളയച്ഛന്റെ ചെവിയിലുമെത്തി. അതിനാല്‍ ഇന്ന് നേരത്തെ വീട്ടില്‍ ഹാജരാകേണ്ടിവന്നു. 
അങ്ങനെ വീട്ടില്‍ വന്നിരിക്കുമ്പോള്‍ എനിക്ക് ഒരാശതോന്നി. എന്റെ കുറെക്കാലമായുള്ളസംശയത്തിന് ഇന്ന് അറുതിവരുത്തണം. സംശയമാണെങ്കിലും മറ്റുള്ളവര്‍ അതുകേള്‍ക്കുമ്പോള്‍ ഒരു വിഡ്ഢിത്തമായിരുന്നു. എന്തെന്നുവച്ചാല്‍ ഇസ്തിരിപ്പെട്ടയുടെ അടിഭാഗം തൊട്ടാല്‍ പൊള്ളുമോ? അതോ തണുക്കുമോ? അതിനാല്ഡ എന്നെക്കാള്‍ മൂന്നുനാല് ഓണം അധികമുണ്ട എന്റെ ചേട്ടന്മാരോട് ചോദിച്ചു. അവര്‍ ഒരു രസത്തിന് എന്നോടുപറഞ്ഞു. തണുക്കും തണുക്കും പിന്നെ... ഐസില്‍ കൈ വെച്ചതുപോലെയിരിക്കും. ഇതുകേട്ടപ്പോള്‍ ഇവരെക്കാള്‍ ലോകവിവരമുള്ള ചേച്ചി എന്നോടുപറഞ്ഞു. ഇസ്തിരിപ്പെട്ടി ചൂടാക്കിയാല്‍ (അപൂര്‍ണ്ണം)

Thursday, November 25, 2010

നനവുള്ള ഒരോര്‍മ-ഷഹന.വി.പി

നനവുള്ള ഒരോര്‍മ
ഷഹന.വി.പി.പ്ലസ് വണ്‍ സയന്‍സ്
യാത്ര പോകുവാന്‍ ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാകില്ല. അന്നൊരു സന്തോഷത്തിന്റെ ദിവസമായിരുന്നു. കാരണം ഞാനൊരു യാത്ര പോവുകയാണ്. ഒരു പഠനയാത്ര. സ്കൂള്ല്‍ നിന്ന് കൂട്ടുകാരോടൊപ്പം ബസ്സിലായിരുന്നു യാത്ര. ഒരു പഠനയാത്ര എന്നതിലുപരി ഞങ്ങളെ സംബന്ധിച്ചിടത്തോളം അതൊരുല്ലാസയാത്രയായിരുന്നു. അതുകൊണ്ടുതന്നെ ഉള്ള കുസൃതിത്തരങ്ങളൊക്കെ ഞങ്ങള്‍ ഒപ്പിച്ചുവെച്ചിരുന്നു. ബസ്സിനുള്ളിലെ ആട്ടവും പാട്ടിനുമിടെ പുറം കാഴ്ചകളാസ്വദിക്കാനും ഞങ്ങള്‍ മറന്നില്ല . ഞങ്ങളുടെ ബസ്സ് ജുക്കീസ് എന്ന കളിയുടെ മഹാസാമ്രാജ്യത്തെ ലക്ഷ്യമാക്കി നീങ്ങി. ബസ്സിറങ്ങുമ്പോള്‍ ഞങ്ങളുടെ ആവേശങ്ങള്‍ക്കതിരില്ലായിരുന്നു. കളിയുടെ കൊട്ടാരവാതില്‍ നമുക്കുമുന്നില്‍ തുറന്നപ്പോള്‍ കൃഷ്ണന്റെ വായിലൂടെ ഈരേഴുലോകവും കണ്ട യശോദയെപ്പോലെ ഞങ്ങള്‍ അദ്ഭുതം കൊണ്ട് തരിച്ചുനിന്നുപോയി.
ആദ്യം തന്നെ സ്വിമ്മിംഗ് പൂളില്‍ ഇറങ്ങുവാനായിരുന്നു ഞങ്ങളുടെ തീരുമാനം.പക്ഷേ, ഉച്ചകഴിഞ്ഞേ സ്വിമ്മിംഗ് പൂളില്‍ ഇറങ്ങുവാന്‍ പാടുള്ളൂ എന്ന അദ്ധ്യാപകരുടെ വിലക്കുകാരണം ഞങ്ങള്‍ ആദ്യം മറ്റുകാര്യങ്ങള്‍ ആസ്വദിച്ചു. ഉച്ചയൊന്നുമായില്ലെങ്കിലും ഞാനും എന്റെ കൂട്ടുകാരിയും സ്വിമ്മിംഗ് പൂളില്‍ കളിക്കാനിറങ്ങി. ഞങ്ങള്‍ അതിന്റെ ആഴത്തിലേക്ക് നടക്കാന്‍ തീരുമാനിച്ചു. പക്ഷേ പകുതിയെത്തുമ്പോള്‍ത്തന്നെ അരക്കെട്ടിനുതാഴെ ഭാരമില്ലാത്തതായി തോന്നി. ഉടന്‍ ഞങ്ങള്‍ കരയിലേക്കുകയറി. അണപൊട്ടിയൊഴുകുന്ന ആവേശവും അതിരുകളുള്ളസ്വപ്നങ്ങളുമായി ഞങ്ങള്‍ അവിടെ നില്ക്കുമ്പോഴാണ് മുകളില്‍ നിന്ന് ഒരു കൂട്ടുകാരി ഞങ്ങളെ അവിടുത്തേക്ക് ക്ഷണിച്ചത് . ഒരു എടുത്തുചാട്ടക്കാരിയായ ഞാന്‍ ഒന്നുമാലോചിക്കാതെ കൂട്ടുകാരിയെയും കൂട്ടി അവിടുത്തേക്കോടി.
സ്കൂളില്‍ നടക്കാറുള്ള ഓട്ടമത്സരങ്ങളില്‍ ഞാന്‍ പങ്കെടുക്കാറുണ്ടായിരുന്നു. സ്ഥാനങ്ങളൊന്നും ലഭിക്കാറില്ലെങ്കിലെങ്കിലും ആ മുന്‍പരിചയം എന്നെ അഹങ്കാരിയാക്കി. കൂട്ടുകാരിയെ പിന്നിലാക്കാനുള്ള ആവേശത്തില്‍ ഞാനോടി. എന്റെ അഹങ്കാരം തറയ്ക്കു പിടിച്ചുകാണില്ല. എന്റെയോ തറയുടെയോ ബലക്ഷയം കാരണം പിന്നീടുള്ള എന്റെ ചലനങ്ങള്‍ക്ക് ലക്ഷ്യമില്ലാതായിമാറി. വെടിയേറ്റ പക്ഷിയെപ്പോലെ കൈകാലുകള്‍ കുഴഞ്ഞ് ഞാനവിടെ നിലം പതിച്ചു.  പിന്നീട് എന്താണ് സംഭവിച്ചതെന്ന് എനിക്കുപോലുമറിയില്ല. കുറച്ചുകഴിഞ്ഞ് ടീച്ചറെന്നെ മെല്ലെ തട്ടിയുണര്‍ത്തിയപ്പോള്‍ എന്തു സംഭവിച്ചെന്നതറിയാതെ ഞാന്‍ വിങ്ങിക്കരഞ്ഞു. വലതുകൈയിലെ എല്ലിന് തേയ്മാനം സംഭവിച്ചതിനാല്‍ വേദനകൊണ്ടെനിക്ക് കയ്യനക്കാന്‍ പറ്റിയില്ല. അന്നാണ് ഞാന്‍ മനസ്സിലാക്കിയത് മുതിര്‍ന്നവരുടെ വാക്ക് മുതുനെല്ലിക്ക ആദ്യം കയ്ക്കും പിന്നെ മധുരിക്കും.

Sunday, November 21, 2010

ശിക്ഷ-മനോജ്.എം

ശിക്ഷ
മനോജ്.എം,പ്ലസ് വണ്‍ സയന്‍സ്
ഞാന്‍ ചെന്നാംകോട് എ.എല്‍.പി.സ്കൂളില്‍ നാലാംക്ലാസില്‍പഠിക്കുന്ന സമയം. ആ സമയത്ത് എന്റെ പ്രിയപ്പെട്ട അദ്ധ്യാപകന്‍ എനിക്കൊരു സമ്മാനം തന്നു. ഒരോണസമ്മാനം. ആ അനുഭവം ഞാനിവിടെക്കുറിക്കാം.
ചെന്നാംകോട് എ.എല്‍.പി.സ്കൂള്‍. എന്റെ പ്രിയപ്പെട്ട വിദ്യാലയം. ഞാനും പഠനം തുടങ്ങിയ വിദ്യാലയം. അവിടെ അവസാനവര്‍ഷമാണ് ഞാന്‍ പഠിക്കുന്നത്. അതായത് നാലാം ക്ലാസില്‍. എല്‍.പി സ്കൂളായതിനാല്‍ നാലാംക്ലാസുകാര്യ ഞങ്ങള്‍ അതായത് ഞാനടക്കമുള്ള കുട്ടിപ്പട്ടാളം-അവിടുത്തെ സീനിയറായി വിലസുന്ന കാലം. മൂക്കില്ലാരാജ്യത്ത് മുറിമൂക്കന്‍ രാജാവ് എന്നുകേട്ടിട്ടില്ലേ. അങ്ങനെയുള്ള ഒരുവനായിരുന്നു അന്ന് നാലാംക്ലാസിലെ എന്റെകൂട്ടുകാര്‍ക്കിടയില്‍ ഞാന്‍. അവിടെ മലയാളം മീഡിയത്തില്‍ പഠിപ്പിക്കുന്ന അദ്ധ്യാപകര്‍ അവിടത്തെ മലാര്‍ണാടക ഭാഷ മനസ്സിലാകാത്ത പാവം കണ്ണൂര്‍ജില്ലാദേശക്കാരായിരുന്നു. അവിടെ കര്‍ണാടകവും മലയാളവും മിക്സ് ചെയ്യാതെയും മിക്സ് ചെയ്തും പറയുന്ന എന്റെ വില ഒന്ന് വേറെതന്നെയാണ്. എന്റെ ക്ലാസ്ടീച്ചറാണ് രാജലക്ഷ്മി ടീച്ചര്‍.ടീച്ചര്‍ ഒരു പാവമാണ് എന്നാണ് ഞാന്‍കരുതിയിരുന്നത്. ആ കരുതല്‍ ശരിയുമായിരുന്നു. രാജലക്ഷ്മി ടീച്ചര്‍ സ്ഥിരമായി കോപ്പിയും ഡയറിയും എഴുതാന്‍ തരുമായിരുന്നു. ഡയറി എഴുതുന്നവര്‍ സ്ഥിരമായി ഒരേ വാക്യങ്ങളാണ് എഴുതിവരാറ്. എന്നാലും ടീച്ചര്‍ ഒല്ലും പറയാറുണ്ടായിരുന്നില്ല. ഈ ഡയറിയെഴിത്ത് പരിപാടി ഒട്ടും ദഹിക്കാത്തവരുടെ കൂട്ടത്തിലെ ഒരുവനാണ് ഞാന്‍. ഇക്കാര്യം ടീച്ചര്‍ക്കും കൂട്ടികാര്‍ക്കും അറിയാവുന്നതുമാണ്. കാരണം മുന്‍വര്‍ഷങ്ങളിലും ഞാന്‍ ഇവരുടെ കൂട്ടത്തില്‍ തന്നെയാണ് ഉണ്ടായിരുന്നത്. പിന്നെ കോപ്പി ദിവസവും എഴുതും.എഴുത്തല്ല.ഒരുതരം വര. ആ എഴുത്തിന് കാരണവും ഉണ്ട്.എന്താണെന്നുവച്ചാല്‍ വീട്ടില്‍നിന്ന് അച്ഛന്റെയും വക കോപ്പി എഴുതാന്‍ പറയും. അങ്ങനെ രണ്ട് പേജ് ഒരുദിവസം. ഈ രണ്ട് പേജ് എഴുതിയിട്ടും ഇന്നും എന്റെ കയ്യക്ഷരം നമ്മുടെ നാട്ടിലെ താറിട്ട റോഡുപോലെയാണ്. ഇനി ഡയറിയെഴുത്തിന്റെ കാര്യം പറയാം. സ്ഥിരമായി ഡയറിയെഴുതാതെ വരുന്ന ഞാന്‍ എങ്ങനെയൊക്കെയോ ടീച്ചറുടെ ചീത്തകേള്‍ക്കാതെ രക്ഷപ്പെട്ടുവരികയായിരുന്നു. ദിവസവും രാജലക്ഷ്മി ടീച്ചര്‍ വാണിങ്ങ് തരുമായിരുന്നെങ്കിലും ഒന്നും സംഭവിക്കാറില്ല. ഞാനതിനിടയില്‍ ഒരുദിവസം എന്റെ ഡയറി പരിശോധിച്ചപ്പോള്‍ അതില്‍ ആവര്‍ത്തിച്ച് പന്ത്രണ്ട് പേജിലായി ,ഞാന്‍ രാവിലെ എഴുനേറ്റു,പ്രഭാതകര്‍മ്മങ്ങള്‍ ചെയ്തു,സ്കൂളില്‍ പോയി, വൈകുന്നേരം വന്നു,പഠിച്ചു,ഉറങ്ങി,ഇങ്ങനെ കണ്ടു. ഇതുകൊണ്ടുതന്നെ എന്റെ ഡയറി വളരെ തൃപ്തിപ്പെട്ടിരിക്കുകയാണ്. അങ്ങനെ വിശാലമായി ദിവസവും ക്ലാസിലെത്തിയിരുന്ന എന്നോട് ഒരു ദിവസം രാജീവന്‍ മാഷ് ചോദിച്ചു.മനോജേ, ഇന്ന് ഡയറി എടുത്തിനടാ.ഞാന്‍ ചുമല്‍ കുലിക്കിയിരിക്കാം കാരണം ‍ാജീവന്‍ മാഷ് അന്നത്തെ ഞങ്ങളുടെ ഹീറോ ആണ്. ക്ലാസില്‍കടുവയും പുറത്തുപൂച്ചയും ആയിരുന്നു, മാഷ്. മാഷിനെങ്ങനെ ഞാന്‍ ഡയറിയെഴുതാത്തകാര്യം അറിഞ്ഞു െന്നുള്ളത് എനിക്കന്ന് മനസ്സിലായില്ല. രാജലക്ഷ്മി ടീച്ചര്‍ പറഞ്ഞതായിരിക്കണം. ഈ ബോധം അന്നെനിക്കുണ്ടായിരുന്നില്ല. നാളെ ഡയറിയെഴിതാതെ വന്നാല്‍ തല്ലുകിട്ടും. മാഷ് ഇതുംകൂടെ പറഞ്ഞു. ഇന്നാണെങ്കില്‍ തല്ലുകിട്ടിയാല്‍ കിട്ടട്ടെ എന്നുവെക്കും. എന്നാല്‍ അന്നത്തെപ്രായത്തില്‍ തല്ല് എന്നാല്‍ അപൂര്‍വമാണ്. അന്ന് സ്കൂളില്‍ നിന്ന് തല്ലുകിട്ടിയാല്‍ തല്ലുകിട്ടിയവന്‍ മഹാനാണ്. അതുകൊണ്ടുതന്നെ തല്ലുകിട്ടാതിരിക്കാനാണ് എല്ലാവരും ശ്രമിക്കുക.
അങ്ങനെ അതിനു പിറ്റേദിവസവും രാജീവന്‍സാര്‍ ക്ലാസില്‍വന്നു. ടീച്ചര്‍ ക്ലാസിലുള്ളസമയം ഡയറിയൊന്നും നോക്കിയിട്ടില്ല.എന്റെഭാഗത്തുനിന്ന് ഒരു തെറ്റും ഉണ്ടാവരതെന്ന രീതിയില്‍ ഞാന്‍ ബാഗില്‍ ഡയറി തപ്പി . ഭദ്രമായി ഡയറി ബാഗിലുണ്ട്. പക്ഷേ എന്റെ ആ നിമിഷത്തിലെ വിറ എന്തുകൊണ്ടോ കൂടിക്കൊണ്ടിരുന്നു. കാരണം ഞാന്‍ അന്നും ഡയറി എഴുതിയിരുന്നില്ല. മാഷ് ആദ്യം ഡയറി ചോദിച്ചില്ല. പോകാന്‍ നേരം ചോദിക്കല്ലേ എന്ന് പ്രാര്‍ത്ഥിച്ചകൊണ്ടിരുന്ന എന്നോട് മാഷ് ഡയറി ചോദിച്ചു. മാഷ് ഒരു ഡയറി എഴുതാത്ത എന്നോട് ഇത്ര കാര്യമായി ചോദിക്കാനുള്ള കാരണം അന്നെനിക്ക് മനസ്സിലായില്ല. ഇന്ന് അത് ചിന്തിക്കുമ്പോള്‍ രാജലക്ഷമി ടീച്ചര്‍ എല്ലാവരോടുംപറഞ്ഞിരുന്നിരിക്കാം എന്നുതോന്നുന്നു. മാഷിനോട് എന്താപറയുക? ബാഗ് തപ്പിനോക്കി. ഡയറി എടുത്തിറ്റ മാഷേ. എടുത്തട്ട് വാടാ.ഒരുഗര്‍ജനം. സംഗതി പന്തിയല്ല. നേരെ വീട്ടിലേക്കുവിട്ടു. ഞാനും സുമേഷും. ഡയറി ബാഗിലുണ്ടെന്ന് സുമേഷിനോടുപോലും പറഞ്ഞില്ല. സ്കൂളിനടിത്താണ് വീട്. വീട്ടില്‍ വന്ന് കുറച്ചു തിരിഞ്ഞുകളിച്ചു. തിരിച്ച് സ്കൂളിലെത്തി. ക്ലാസില്‍ മാഷുണ്ടായിരുന്നില്ല. ടീച്ചറോട് കാര്യം പറഞ്ഞു. മാഷ് വന്നു. ചൂരല്‍ വടി കയ്യില്‍ രണ്ടെണ്ണം കിട്ടുമെന്ന് പ്രതീക്ഷിച്ച ​ന്നെ അമ്പരപ്പിച്ചുകൊണ്ട് മാഷ് വന്നപോലെ വടി മേശമേല്‍ വച്ച് ഒരു പുസ്തകം എടുത്ത് നോക്കി. ആ പുസ്തകത്തിലെക്ക് നോക്കിയ ഞാന്‍ ഞെട്ടിപ്പോയി. എന്റെ ഡയറി ആയിരുന്നു അത്. പിന്നെ ഒന്നും മാഷ് പറയാന്‍ നിന്നില്ല. ട്രൌസര്‍ പിടിച്ച് രണ്ടെണ്ണം വിശാലമായി പാസ്സാക്കിത്തന്നു. എന്റെ കണ്ണില്‍ നല്ല കണ്ണീര്‍ക്കമങ്ങള്‍  വരന്നുവന്നു. പിന്നെ മാഷിന്റെ ഡയലോഗ്. നാളെ നീ ഡയറി എഴുത്തെ വന്നാല്‍ നിന്നെ ഞാന്‍ എന്താ ചെയ്യുക എന്നു പറയാന്‍ പറ്റില്ല.

പിറ്റേദിവസവും മാഷ് ക്ലാസില്‍വന്നു. എന്താണെന്നറിയില്ല. മുമ്പ് തോന്നിയിരുന്ന ഒരുതരം ബഹുമാനമായിരുന്നില്ല മനസ്സില്‍ അതുകൊണ്ടായിരുന്നിരിക്കണം ഞാന്‍ അന്നും ഡയറി എടുത്തിരുന്നില്ല. മാഷിനോട് കാര്യം പറഞ്ഞു. മാിന്റെ വെളുത്തമുഖം ചുവക്കുന്നത് എന്റെ കണ്‍മുന്നില്‍ ഉപ്പോഴുമുണ്ട്. എന്നോട് ന എടുക്കാന്‍ പറഞ്ഞു. ഡയറി എടുത്തു. മാഷിന്റെ പിന്നില്‍ നടന്നു. മൂന്ന് ക്ലാസിലെത്തി. മുട്ടുകുത്തി ഇരിക്കാന്‍ പറഞ്ഞുെ. പരുപരുത്ത സിമന്റ്തറ. ഞാന്‍ ഇനിമുതല്‍ ഡയറി എഴുതും അങ്ങനെ പത്തു പ്രാവശ്യം പറഞ്ഞു. അങ്ങനെ രണ്ടാം ക്ലാസ് ,ഒന്നാം ക്ലാസ് ,കന്നഡ ക്ലാസുകള്‍ എന്നിങ്ങനെ ഓരോക്ലാസിലും മുട്ടുകുത്തിയിരുന്നതിലുപരി എന്റെ ക്ലാസിന്റെയും ര്പരുത്ത സിമന്റ് തറയിലുംുട്ടുകുത്തിയിരുന്നു. കുറേനേരം . പിന്നെ ഏറെക്കഴിഞ്ഞ് രാജലക്ഷ്മി ടീച്ചര്‍ വന്ന് നോക്കുമ്പോള്‍ മുട്ടുകുത്തിയിരിന്ന് കരയുന്ന എന്നെയാണ് കണ്ടത്. മാഷും വന്ന് എന്നെ എഴുനേല്പിച്ച്. കാലു നിവരുന്നില്ല. മുട്ട് ചുവന്നുവന്നിരുന്നു. ടീച്ചറുടെ കണ്ണ് നിറഞ്ഞത് ഇന്നും എനിക്കോര്‍മയുണ്ട്. ടീച്ചര്‍ എന്നെ കഞ്ഞിപ്പുരയില്‍ കൊണ്ടുപോയി കഞ്ഞി എടുത്തു തന്നു.
ഈ കാരണത്താല്‍ ഇന്നുവരെ ാന്‍ ഡയറി എഴുതാതിരുന്നിട്ടില്ല.

Monday, November 8, 2010

സ്വപ്ന സാഫല്യം-നിത്യ കൈപ്രത്ത്

സ്വപ്ന സാഫല്യം
നിത്യ കൈപ്രത്ത് ,പ്ലസ് വണ്‍ സയന്‍സ്

പത്താം ക്ലാസ് കഴിഞ്ഞ് സ്കൂളടച്ച സമയം. ഈ ഒഴിവുകാലത്തെങ്കിലും സൈക്കിള്‍ ഓടിക്കാന്‍ പഠിക്കണമെന്ന് ഞാന്‍ ഉറപ്പിച്ചു. ഒരുദിവസം യാദൃച്ഛികമായി എന്റെ ഇളയമ്മ എന്നെ അവരുടെ വീട്ടിലേക്ക് അവധിക്കാലം ചിലവഴിക്കാന്‍ ക്ഷണിച്ചു. കാസര്‍കോട് ബന്തടുക്കയിലാണ് ഇളയമ്മയും കുടുംബവും താമസിക്കുന്നത്. ഇളയമ്മയും ഇളയപ്പനും അദ്ധ്യാപകരാണ്. അവിടെയുള്ള സൈക്കിളില്‍ ഞാന്‍ ആദ്യം തന്നെ ഒന്ന് കണ്ണുവെച്ചു. എന്നെക്കാളും ഉളയതും എന്നെക്കാളും മുതിര്‍ന്നതുമായ രണ്ട് ആണ്‍ മക്കളാണ്, അവരുടെ രണ്ടുപേരുടെയും സഹായമാണ് എന്റെ സ്വപ്നസാഫല്യത്തിനാധാരം. സൈക്കിള്‍ പഠിക്കാന്‍ പോയ മൂന്നാമത്തെ ദിവസമാണ് അതു സംഭവിച്ചത്.
സായന്തനക്കാറ്റേറ്റ് ഞാന്‍ സൈക്കിള്‍ പഠിക്കുകയായിരുന്നു.  അനുജന്‍ നിതിന്‍ സൈക്കിള്‍ പിടിച്ചിട്ടുണ്ടായിരുന്നു. ഞാന്‍ സൈക്കിള്‍ ചവിട്ടാന്‍ തുടങ്ങുമ്പോള്‍ അവന്‍ പിടി വിട്ടു. ആ സെക്കന്റില്‍ തന്നെ ഞാന്‍ റബ്ബര്‍ തോട്ടത്തില്‍ ചെന്നു വീണു. ഇങ്ങനെ ചുരുങ്ങിയത് നാലുപ്രാവശ്യമെങ്കിലും ഞാന്‍ സൈക്കിളും കൊണ്ട് വീണു. എങ്കിലും അന്നു തന്നെ ഞാന്‍ സൈക്കിളോടിക്കാന്‍ പഠിച്ചു. കാലിന് ഒരു മുറിവ് പറ്റിയിട്ടുണ്ടായിരുന്നു. ചെറുതായി രക്തം വരുന്നുണ്ടായിരുന്നു. ഞാന്‍ അതത്ര കാര്യമാക്കിയില്ല. എന്റെ ആ സ്വപ്നം സഫലീകരിച്ചല്ലോ.
കുറച്ചു സമയം സൈക്കിള്‍ ഓടിച്ചശേഷം വീട്ടിലേക്ക് പോകാന്‍ തീരുമാനിച്ചു. അവന്‍ സൈക്കിളുമെടുത്ത് വന്നു.അവന്‍ സൈക്കിളുമെടുത്ത് വന്നു. ഞാന്‍ ധൈര്യസമേതം അവന്റെ പുറകില്‍കയറി. ഓടുന്ന സൈക്കിളില്‍ ഒന്നിരിക്കാന്‍ കഴിയുമല്ലോ. അപ്പോഴാണ് അവന് ഒരു കാര്യം മനസ്സിലായത്. ഞാന്‍ വീണുവീണ് സൈക്കിളിന്റെ ബ്രേക്ക് പൊട്ടിയിരുന്നു. സൈക്കിള്‍ പഠിച്ച ഗ്രൌണ്ടില്‍നിന്ന് വീട്ടിലേക്കുള്ള കട്ട് റോഡിലേക്ക് കടക്കാന്‍ ഒരു വളവാണ്. എന്റെ ഉള്ളില്‍ ഒരു തീപ്പൊരി പാറി. ബ്രേക്ക് പോയതിനാല്‍ സൈക്കിള്‍ പെട്ടെന്ന് വളക്കാന്‍ കഴിഞ്ഞില്ല. എന്റെ ഉള്ളിലെ തീപ്പൊരി ആളിക്കത്താന്‍ തുടങ്ങി. സൈക്കിള്‍ നേരെ പോകുന്നത് കാസര്‍കോട് ബദിയടുക്കയിലെ മെയിന്‍ റോഡിലേക്കാണ്. എനിക്ക് ശബ്ദം പുറത്തുവന്നില്ല. കുന്നിറക്കമായതിനാല്‍ സൈക്കിളിന് ബൈക്കിനെ വെല്ലുന്ന സ്പീഡുണ്ടായിരുന്നു. ഒരു നിമിഷം ഞാന്‍ ഇല്ലാതായിപ്പോകുന്നതുപോലെ എനിക്കു തോന്നി. ഞാന്‍ കാരണം എന്റെ അനുജന് വല്ലതും പറ്റുമോ എന്നതായിരുന്നു എന്റെ ചിന്ത. അവന്‍ ബ്രേക്ക് പിടിച്ചുകൊണ്ടിരുന്നെങ്കിലും ഫലമുണ്ടായില്ല. രണ്ടു ബ്രേക്കും പൂര്‍ണ്ണമായിപൊട്ടിയ ആ സൈക്കിള്‍ എങ്ങനെ നില്ക്കാന്‍ . എന്റെ കാഴ്ച മങ്ങുന്നതുപോലെ എനിക്കു തോന്നി.  സൈക്കിള്‍ മെയിന്‍ റോഡില്‍ എത്തിയിരുന്നു. ആ റോഡിനു താഴെ ഒരു കൊക്കയാണ്. സൈക്കിള്‍ ഉടന്‍ തന്നെ വളച്ചില്ലെങ്കില്‍ ഞങ്ങള്‍ ആ സൈക്കിളും കൊണ്ട് മെയിന്‍ റോഡുകടന്ന് ആ കൊക്കയിലേക്കു വീഴും. എന്റെ സകല നാഡികളും തകരുന്നതുപോലെ എനിക്കു തോന്നി. അവന്‍ സകല ശക്തിയുമെടുത്ത് സൈക്കിള്‍ ഒന്നു വളച്ചു. ഭാഗ്യവശാല്‍ രണ്ടു ടിപ്പറുകള്‍ക്കിടയിലൂടെ തലനാരിഴയ്ക്ക് ഞങ്ങള്‍ രക്ഷപ്പെട്ടു എന്നു പറയാം. പക്ഷേ, സൈക്കിള്‍ അപ്പോഴും നില്ക്കുകയോ അതിന്റെ സ്പീഡ് കുറയുകയോ ചെയ്തില്ല. രണ്ടു ബൈക്കുകള്‍ക്കു മുന്നിലൂടെ വളഞ്ഞുപുളഞ്ഞ് ഞങ്ങള്‍ റോഡിന്റെ ഒരരികിലെത്തി. നമുക്ക് റോഡിലേക്ക് ചാടാമെന്ന് ഞാന്‍ അവനോടുപറഞ്ഞു. പക്ഷേ, അവന്‍ അനുവദിച്ചില്ല. ഒടുവില്‍ റോഡിന്റെ ഒരു നിരന്ന ഭാഗത്തെത്തുമ്പോള്‍ സൈക്കിള്‍ സാവധാനം നിന്നു. ഒരു ഞൊടിയിട വ്യത്യാസത്തില്‍ ആയിരുന്നു നമ്മള്‍ അന്ന് രക്ഷപ്പെട്ടത്.  പക്ഷേ, മനസ്സിന്റെ അസ്വാസ്ഥ്യത്തില്‍ നിന്നും രക്ഷപ്പെടാന്‍ എനിക്കു കഴിഞ്ഞില്ല. ആ രാത്രി മുഴുവന്‍ ഞാന്‍ ആ ഷോക്കിലായിരുന്നു. സൈക്കിളോടിക്കാന്‍ പഠിച്ച ആ ദിവസം ഓര്‍മ്മിക്കാന്‍ ഒരുമാര്‍ഗമായി അത് അവശേഷിച്ചു.